ക്രിസ്തുവും കാള്‍ മാര്‍ക്സും
ശക്തവും സംഘടിതവുമായ 2 സംവിധാനങ്ങള്‍ കേരളത്തില്‍ ഒരു വിരോധാഭാസത്തിലൂടെയാണ് കടന്നു പോകുന്നത്. സഭ(എല്ലാ സഭകളുടെയും ആകെത്തുക എന്നാണു വിവക്ഷ)യെയും കമ്മ്യൂണിസത്തെയും കുറിച്ച് പറയുന്ന പൊതുവായ പല കാര്യങ്ങളും കേരളത്തില്‍ ബാധകമല്ലെന്ന് വിവരമുള്ളവര്‍ മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ട്. ക്യൂബയില്‍ കമ്മ്യൂണിസം പരാജയപ്പെട്ടു എന്നാ പോപ്പിന്റെ പ്രസ്താവനയെ തങ്ങള്‍ പിന്തുടരുന്നത് ചൈനീസ്, ലാറ്റിനമേരിക്കന്‍ മാതൃകകള്‍ അല്ലെന്ന വിശദീകരണത്തോടെയാണ് കേരളത്തിലെ സി.പി.എം വിഹ്വലതയോടെ നേരിട്ടത്.തങ്ങള്‍ കഷ്ടപ്പെട്ട് വിശദീകരിക്കുന്ന വിപ്ലവം ഇവിടെ നടപ്പാക്കാന്‍ എളുപ്പമല്ലെന്ന് ഇവിടത്തെ മാര്‍ക്സിസ്റ്റ്-കമ്മ്യൂണിസ്റ്റു നേതാക്കള്‍ക്ക് നന്നായി അറിയാം. ഭരണഘടനയെ അംഗീകരിച്ചുകൊണ്ട്, കേന്ദ്രനയങ്ങളോട് സഹകരിക്കാതെ ഒരു സ്റ്റേറ്റില്‍ അധികാരത്തില്‍ വരുന്ന മാര്‍ക്സിസ്റ്റുകള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയില്ല.
വ്യക്തികളായും സംഘങ്ങളായും വിശ്വാസികള്‍ നടത്തുന്ന രാഷ്ട്രീയം മാത്രമാണ് ക്രൈസ്തവരുടെ രാഷ്ട്രീയം എന്നിരിക്കെ, ക്രിസ്തീയ വിശ്വാസികള്‍ക്ക് എത്രമാത്രം രാഷ്ട്രീയത്തില്‍ ഇടപെടാം എന്നതാണ് കേരളത്തിലെ പ്രധാന വിഷയം. 1957ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭ വത്തിക്കാനിലും വാഷിങ്ങ്ട്ടനിലും ഒരുപോലെ ഞെട്ടലുണ്ടാക്കി. കാരണം ശക്തമായ ഒരു സഭ നിലനില്‍ക്കുന്നിടത്താണ് കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ എത്തിയത്. ഈ ഞെട്ടലിനു ഒരു സൈദ്ധാന്തിക വശം കൂടി ഉണ്ട്. ഇരുകൂട്ടര്‍ക്കും ഇടയിലെ സഹകരണത്തിനുള്ള തടസ്സമായി നില്‍ക്കുന്നത് കംമ്യൂനിസ്ട്ടുകളുടെ നിരീശ്വരവാദം ആണ്. പക്ഷെ നിരീശ്വരവാദം എത്രമാത്രം മൌലീകമാണ് മാര്‍ക്സിസത്തില്‍ എന്നത് ചിന്തനീയം ആണ്. മാര്‍ക്സിസത്തെ പഠിക്കാന്‍ ശ്രമിക്കുന്ന ദൈവശാസ്ത്രജ്ഞന്മാര് പലപ്പോഴും ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമായ ചില കാര്യങ്ങള്‍ വിസ്മരിക്കാറുണ്ട്. ക്രിസ്തു പഠിപ്പിച്ച പ്രാര്തനയിലെ, 'നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആയിരിക്കണം' എന്ന ഭാഗത്തെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട്, ക്രിസ്തു ഈ ലോകത്തെ അവഗണിച്ചുകൊണ്ട് പരലോകജീവിതമാണ് പരമലക്ഷ്യം എന്ന് പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ക്രിസ്തു ഈ ലോകജീവിതത്തിലെ കര്മ്മശുദ്ധിയെക്കുറിച്ച് വളരെ ഗൌരവത്തോടെയുള്ള സമീപനമാണ് നടത്തുന്നത്. ഈ ലോകത്തിലെ കര്‍ത്തവ്യങ്ങളെ പാടെ വിസ്മരിച്ചുകൊണ്ട് ആത്മാക്കളെ രക്ഷിക്കാന്‍ പ്രയത്നിക്കുക എന്നത് ഒരു കാലഘട്ടത്തില്‍ ക്രിസ്തുമതത്തില്‍ കയറിക്കൂടിയ തെറ്റായ ഒരു പഠിപ്പിക്കല്‍ ആണ്. ലോകദര്ശനങ്ങളെക്കുറിച്ചുള്ള ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ പരിശോധിച്ചാല്‍ എല്ലാറ്റിന്റെയും അടിസ്ഥാനം സാമൂഹിക നീതി ആണ്.
മാനിഫെസ്റ്റൊയുടെ കാലം മുതല്‍ തന്നെ, ഔദ്യോഗികസഭയുമായുള്ള ബന്ധം ഇല്ലാതാക്കാന്‍ ആണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും ശ്രമിച്ചിട്ടുള്ളത്. മാര്‍ക്സ് ക്രിസ്തുവിനെയല്ല, മതത്തെയാണ് കഠിനമായി വിമര്‍ശിച്ചിട്ടുള്ളത് എന്ന് ആരും ശ്രദ്ധിക്കുന്നില്ല. യഥാര്‍ത്ഥ വിമര്ശനപാത സമൂഹത്തില്‍ വഴിതെറ്റിപ്പോയതിന്റെ ഭാഗമായി സഭക്ക് അകത്തും പാര്‍ട്ടിക്ക് അകത്തും ഇന്ന് ശരിയായ വിമര്‍ശനം ഉയരുന്നില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചില മതമേലധ്യക്ഷന്മാരെ എണ്ണമിട്ടു വിമര്‍ശിക്കുന്നതില്‍ മാത്രം എല്ലാം ഒതുങ്ങുന്നു. ആശയങ്ങളെക്കുറിച്ചുള്ള സംവാദങ്ങളെക്കാള്‍ ഇന്ന് എല്ലാവര്ക്കും പ്രിയം ഏതെങ്കിലും സംഭവങ്ങളെക്കുറിച്ച് തര്‍ക്കിച്ചു പരസ്പരം ചെളി വാരി എറിയുന്നതാണ്. ജൂതമത പാരമ്പര്യത്തില്‍ നിന്നും രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ മൂലം ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു പുറത്തുകടന്ന പിതാവിന്റെ മകന് ആയ മാര്‍ക്സില്‍ ക്രിസ്തീയ വിശ്വാസത്തിനു ആഴത്തില്‍ ഉള്ള വേരുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇവാഞ്ചലിക്കല്‍ പാരമ്പര്യത്തില്‍ വളരെ സജീവമായിരുന്ന, ആരാധനകളിലും ഗായകസംഘങ്ങളിലും നിറഞ്ഞു നിന്ന എംഗല്‍സ് പക്ഷെ കറ കളഞ്ഞ ക്രിസ്തീയ വിശ്വാസി ആയിരുന്നു. ഇവര്‍ ഒരുമിച്ചത് സാമൂഹ്യ വിമര്‍ശനത്തില്‍ ആയിരുന്നു. സമൂഹത്തിലെ അനീതിക്ക് സഭയും കൂട്ടുനില്‍ക്കുന്നുവോ എന്ന ചിന്തയില്‍ നിന്നും ആണ് ഇവര്‍ മതത്തിനെയും വിമര്‍ശനബുദ്ധിയോടെ നേരിടാന്‍ തുടങ്ങിയത്. അപ്പോഴും വിമര്‍ശനങ്ങള്‍ ആരോഗ്യപരമായിരുന്നു; ആശയപരമായിരുന്നു. പിന്നീട് സഭ ഭരണകൂടങ്ങളോടു ചേര്‍ന്നുകൊണ്ട് അധികാരകേന്ദ്രങ്ങള്‍ ആയും വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണാന്‍ കഴിയാതെ ആയും വളര്‍ന്നു. കേരളത്തിലെ സഭകളിലെ ബാലഹീനതക്ക് പ്രധാന കാരണം അകത്തു നിന്നും പുറത്തു നിന്നും ഉള്ള ക്രിയാത്മക വിമര്‍ശനങ്ങളുടെ അഭാവമാണ്. ഒരു ക്രിസ്തീയ വിശ്വാസിക്ക്, അയാളുടെ സഭയില്‍ നവീകരണങ്ങള്‍ ഉണ്ടാക്കാന്‍ അകത്തു നിന്ന്കൊണ്ട് വിമര്‍ശനങ്ങള്‍ നടത്താന്‍ ആഗ്രഹിച്ചാല്‍, സഭ അയാളുടെ പുറത്തുപോകലിനെ വേഗത്തില്‍ ആക്കുകയെന്ന തന്ത്രമാണ് സ്വീകരിക്കുക. ഇതൊരു വലിയ പ്രശ്നമാണ്. ഇതുപോലെ മാര്ക്സിസതിലും അകത്തു നിന്നുള്ള വിമര്‍ശനങ്ങള്‍ കനവും ഗുണവും കുറഞ്ഞു വരുന്ന കാഴ്ചയാണ് കാണുന്നത്.
ജാതി ഇന്ത്യയെ കാര്യമായി പരിഗണിക്കാതിരുന്നതുപോലുള്ള മറ്റൊരു മണ്ടത്തരം സഭയെ നേരിടുന്ന കാര്യത്തിലും പാര്‍ട്ടിക്ക് പറ്റുന്നുണ്ട്. സഭ എന്നാല്‍ മേലധ്യക്ഷന്മാര് എന്നാണു പാര്‍ട്ടിയുടെ ധാരണ. നേതാക്കള്‍ അധികാരികളെ ചെന്ന് കാണും; എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മേലധ്യക്ഷന്മാരോട് സംസാരിക്കും. അല്ലാതെ പാര്‍ട്ടി നേതാക്കള്‍ വിശ്വാസികളെ ആശയപരമായി സംബോധന ചെയ്യാറില്ല. ന്യൂനപക്ഷ അവകാശ-താല്പര്യങ്ങലെക്കുരിച്ചും സഭക്കും പാര്‍ട്ടിക്കും ആശയക്കുഴപ്പം ഉണ്ട്. സഭ ന്യൂനപക്ഷതിലെ വരേണ്യരുടെ താല്പര്യങ്ങള്ക്ക് വേണ്ടി ചരട് വലിക്കുന്നു. പാര്‍ട്ടിയും ന്യൂനപക്ഷ താല്പര്യങ്ങള് സംരക്ഷിക്കുന്നു എന്ന് അവകാശപ്പെട്ടു അവരില്‍ വരേണ്യരുടെ വിഷയങ്ങളില്‍ അകപ്പെടുന്നു. ഇങ്ങനെ വലിയൊരു അടിത്തറയാണ് പാര്‍ട്ടിക്ക് നഷ്ടപ്പെടുന്നത്. സഭകളോട് അനുവര്‍ത്തിക്കേണ്ട നയം എന്താണ്, എന്താണ് സഭ, എന്തൊക്കെയാണ് അവയുടെ താല്പര്യങ്ങള് എന്നൊക്കെ ഒരു സംവാദം ഉയരണം. അതിനു സഭകളുടെ മേലധ്യക്ഷന്മാരോടല്ല പാര്‍ട്ടി സംവദിക്കേണ്ടത്; പാര്‍ട്ടിയോട് സഹകരിക്കുന്ന ക്രിസ്തീയ വിശ്വാസികളോടാണ്. സഭകലോടും വിശ്വാസികളോടും ഉള്ള നിലപാടുകളില്‍ ഉറപ്പും വ്യക്തതയും ഉണ്ടാവേണ്ടതും ആവശ്യമാണ്. അടവുനയങ്ങളേക്കാള് നിലപാടുതറ ശക്തവും വ്യക്തവും ആക്കിക്കൊണ്ട് സഭയെ സമീപിക്കുകയാണ് പാര്‍ട്ടി ചെയ്യേണ്ടത്. വിശ്വാസികളും ക്രിസ്തുവിന്റെ പ്രബോധനങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ട് ഉചിതമായി തീരുമാനങ്ങള്‍ എടുക്കണം. അപ്പോള്‍ പരസ്പരം സഹകരിക്കാവുന്ന മേഖലകള്‍ കുറേക്കൂടി തെളിഞ്ഞു വരും. ക്രിയാത്മക വിമര്‍ശനങ്ങളെ അതിന്റെ സ്പിരിറ്റില്‍ കാണാന്‍ സഭയും പാര്‍ട്ടിയും തയാറാവണം. വിമര്‍ശനങ്ങളെ സെന്‍സറിംഗ് എന്ന ഭീഷണിയുമായി പാര്‍ട്ടിയും പുറത്തു പോകൂ എന്നെ സന്ദേശവുമായി സഭയും നേരിടുന്ന അബദ്ധം ഇനി കാണിക്കരുത്. ഇരുകൂട്ടരും ആത്മാര്‍ഥമായ തെറ്റ്തിരുത്തലില് കൂടി കടന്നുപോയാല്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന 'ഞാനോ നീയോ വലുത്?' എന്ന മത്സരവും ആക്രമണവും അവസാനിപ്പിക്കാം!
-ഡാനി ഡിസൂസ
(key words: india, minority, clarity, sensoring, manifesto, vatican)
ശക്തവും സംഘടിതവുമായ 2 സംവിധാനങ്ങള്‍ കേരളത്തില്‍ ഒരു വിരോധാഭാസത്തിലൂടെയാണ് കടന്നു പോകുന്നത്. സഭ(എല്ലാ സഭകളുടെയും ആകെത്തുക എന്നാണു വിവക്ഷ)യെയും കമ്മ്യൂണിസത്തെയും കുറിച്ച് പറയുന്ന പൊതുവായ പല കാര്യങ്ങളും കേരളത്തില്‍ ബാധകമല്ലെന്ന് വിവരമുള്ളവര്‍ മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ട്. ക്യൂബയില്‍ കമ്മ്യൂണിസം പരാജയപ്പെട്ടു എന്നാ പോപ്പിന്റെ പ്രസ്താവനയെ തങ്ങള്‍ പിന്തുടരുന്നത് ചൈനീസ്, ലാറ്റിനമേരിക്കന്‍ മാതൃകകള്‍ അല്ലെന്ന വിശദീകരണത്തോടെയാണ് കേരളത്തിലെ സി.പി.എം വിഹ്വലതയോടെ നേരിട്ടത്.തങ്ങള്‍ കഷ്ടപ്പെട്ട് വിശദീകരിക്കുന്ന വിപ്ലവം ഇവിടെ നടപ്പാക്കാന്‍ എളുപ്പമല്ലെന്ന് ഇവിടത്തെ മാര്‍ക്സിസ്റ്റ്-കമ്മ്യൂണിസ്റ്റു നേതാക്കള്‍ക്ക് നന്നായി അറിയാം. ഭരണഘടനയെ അംഗീകരിച്ചുകൊണ്ട്, കേന്ദ്രനയങ്ങളോട് സഹകരിക്കാതെ ഒരു സ്റ്റേറ്റില്‍ അധികാരത്തില്‍ വരുന്ന മാര്‍ക്സിസ്റ്റുകള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയില്ല.
വ്യക്തികളായും സംഘങ്ങളായും വിശ്വാസികള്‍ നടത്തുന്ന രാഷ്ട്രീയം മാത്രമാണ് ക്രൈസ്തവരുടെ രാഷ്ട്രീയം എന്നിരിക്കെ, ക്രിസ്തീയ വിശ്വാസികള്‍ക്ക് എത്രമാത്രം രാഷ്ട്രീയത്തില്‍ ഇടപെടാം എന്നതാണ് കേരളത്തിലെ പ്രധാന വിഷയം. 1957ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭ വത്തിക്കാനിലും വാഷിങ്ങ്ട്ടനിലും ഒരുപോലെ ഞെട്ടലുണ്ടാക്കി. കാരണം ശക്തമായ ഒരു സഭ നിലനില്‍ക്കുന്നിടത്താണ് കമ്മ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ എത്തിയത്. ഈ ഞെട്ടലിനു ഒരു സൈദ്ധാന്തിക വശം കൂടി ഉണ്ട്. ഇരുകൂട്ടര്‍ക്കും ഇടയിലെ സഹകരണത്തിനുള്ള തടസ്സമായി നില്‍ക്കുന്നത് കംമ്യൂനിസ്ട്ടുകളുടെ നിരീശ്വരവാദം ആണ്. പക്ഷെ നിരീശ്വരവാദം എത്രമാത്രം മൌലീകമാണ് മാര്‍ക്സിസത്തില്‍ എന്നത് ചിന്തനീയം ആണ്. മാര്‍ക്സിസത്തെ പഠിക്കാന്‍ ശ്രമിക്കുന്ന ദൈവശാസ്ത്രജ്ഞന്മാര് പലപ്പോഴും ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനമായ ചില കാര്യങ്ങള്‍ വിസ്മരിക്കാറുണ്ട്. ക്രിസ്തു പഠിപ്പിച്ച പ്രാര്തനയിലെ, 'നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആയിരിക്കണം' എന്ന ഭാഗത്തെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട്, ക്രിസ്തു ഈ ലോകത്തെ അവഗണിച്ചുകൊണ്ട് പരലോകജീവിതമാണ് പരമലക്ഷ്യം എന്ന് പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ക്രിസ്തു ഈ ലോകജീവിതത്തിലെ കര്മ്മശുദ്ധിയെക്കുറിച്ച് വളരെ ഗൌരവത്തോടെയുള്ള സമീപനമാണ് നടത്തുന്നത്. ഈ ലോകത്തിലെ കര്‍ത്തവ്യങ്ങളെ പാടെ വിസ്മരിച്ചുകൊണ്ട് ആത്മാക്കളെ രക്ഷിക്കാന്‍ പ്രയത്നിക്കുക എന്നത് ഒരു കാലഘട്ടത്തില്‍ ക്രിസ്തുമതത്തില്‍ കയറിക്കൂടിയ തെറ്റായ ഒരു പഠിപ്പിക്കല്‍ ആണ്. ലോകദര്ശനങ്ങളെക്കുറിച്ചുള്ള ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ പരിശോധിച്ചാല്‍ എല്ലാറ്റിന്റെയും അടിസ്ഥാനം സാമൂഹിക നീതി ആണ്.
മാനിഫെസ്റ്റൊയുടെ കാലം മുതല്‍ തന്നെ, ഔദ്യോഗികസഭയുമായുള്ള ബന്ധം ഇല്ലാതാക്കാന്‍ ആണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും ശ്രമിച്ചിട്ടുള്ളത്. മാര്‍ക്സ് ക്രിസ്തുവിനെയല്ല, മതത്തെയാണ് കഠിനമായി വിമര്‍ശിച്ചിട്ടുള്ളത് എന്ന് ആരും ശ്രദ്ധിക്കുന്നില്ല. യഥാര്‍ത്ഥ വിമര്ശനപാത സമൂഹത്തില്‍ വഴിതെറ്റിപ്പോയതിന്റെ ഭാഗമായി സഭക്ക് അകത്തും പാര്‍ട്ടിക്ക് അകത്തും ഇന്ന് ശരിയായ വിമര്‍ശനം ഉയരുന്നില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചില മതമേലധ്യക്ഷന്മാരെ എണ്ണമിട്ടു വിമര്‍ശിക്കുന്നതില്‍ മാത്രം എല്ലാം ഒതുങ്ങുന്നു. ആശയങ്ങളെക്കുറിച്ചുള്ള സംവാദങ്ങളെക്കാള്‍ ഇന്ന് എല്ലാവര്ക്കും പ്രിയം ഏതെങ്കിലും സംഭവങ്ങളെക്കുറിച്ച് തര്‍ക്കിച്ചു പരസ്പരം ചെളി വാരി എറിയുന്നതാണ്. ജൂതമത പാരമ്പര്യത്തില്‍ നിന്നും രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ മൂലം ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു പുറത്തുകടന്ന പിതാവിന്റെ മകന് ആയ മാര്‍ക്സില്‍ ക്രിസ്തീയ വിശ്വാസത്തിനു ആഴത്തില്‍ ഉള്ള വേരുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇവാഞ്ചലിക്കല്‍ പാരമ്പര്യത്തില്‍ വളരെ സജീവമായിരുന്ന, ആരാധനകളിലും ഗായകസംഘങ്ങളിലും നിറഞ്ഞു നിന്ന എംഗല്‍സ് പക്ഷെ കറ കളഞ്ഞ ക്രിസ്തീയ വിശ്വാസി ആയിരുന്നു. ഇവര്‍ ഒരുമിച്ചത് സാമൂഹ്യ വിമര്‍ശനത്തില്‍ ആയിരുന്നു. സമൂഹത്തിലെ അനീതിക്ക് സഭയും കൂട്ടുനില്‍ക്കുന്നുവോ എന്ന ചിന്തയില്‍ നിന്നും ആണ് ഇവര്‍ മതത്തിനെയും വിമര്‍ശനബുദ്ധിയോടെ നേരിടാന്‍ തുടങ്ങിയത്. അപ്പോഴും വിമര്‍ശനങ്ങള്‍ ആരോഗ്യപരമായിരുന്നു; ആശയപരമായിരുന്നു. പിന്നീട് സഭ ഭരണകൂടങ്ങളോടു ചേര്‍ന്നുകൊണ്ട് അധികാരകേന്ദ്രങ്ങള്‍ ആയും വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കാണാന്‍ കഴിയാതെ ആയും വളര്‍ന്നു. കേരളത്തിലെ സഭകളിലെ ബാലഹീനതക്ക് പ്രധാന കാരണം അകത്തു നിന്നും പുറത്തു നിന്നും ഉള്ള ക്രിയാത്മക വിമര്‍ശനങ്ങളുടെ അഭാവമാണ്. ഒരു ക്രിസ്തീയ വിശ്വാസിക്ക്, അയാളുടെ സഭയില്‍ നവീകരണങ്ങള്‍ ഉണ്ടാക്കാന്‍ അകത്തു നിന്ന്കൊണ്ട് വിമര്‍ശനങ്ങള്‍ നടത്താന്‍ ആഗ്രഹിച്ചാല്‍, സഭ അയാളുടെ പുറത്തുപോകലിനെ വേഗത്തില്‍ ആക്കുകയെന്ന തന്ത്രമാണ് സ്വീകരിക്കുക. ഇതൊരു വലിയ പ്രശ്നമാണ്. ഇതുപോലെ മാര്ക്സിസതിലും അകത്തു നിന്നുള്ള വിമര്‍ശനങ്ങള്‍ കനവും ഗുണവും കുറഞ്ഞു വരുന്ന കാഴ്ചയാണ് കാണുന്നത്.
ജാതി ഇന്ത്യയെ കാര്യമായി പരിഗണിക്കാതിരുന്നതുപോലുള്ള മറ്റൊരു മണ്ടത്തരം സഭയെ നേരിടുന്ന കാര്യത്തിലും പാര്‍ട്ടിക്ക് പറ്റുന്നുണ്ട്. സഭ എന്നാല്‍ മേലധ്യക്ഷന്മാര് എന്നാണു പാര്‍ട്ടിയുടെ ധാരണ. നേതാക്കള്‍ അധികാരികളെ ചെന്ന് കാണും; എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ മേലധ്യക്ഷന്മാരോട് സംസാരിക്കും. അല്ലാതെ പാര്‍ട്ടി നേതാക്കള്‍ വിശ്വാസികളെ ആശയപരമായി സംബോധന ചെയ്യാറില്ല. ന്യൂനപക്ഷ അവകാശ-താല്പര്യങ്ങലെക്കുരിച്ചും സഭക്കും പാര്‍ട്ടിക്കും ആശയക്കുഴപ്പം ഉണ്ട്. സഭ ന്യൂനപക്ഷതിലെ വരേണ്യരുടെ താല്പര്യങ്ങള്ക്ക് വേണ്ടി ചരട് വലിക്കുന്നു. പാര്‍ട്ടിയും ന്യൂനപക്ഷ താല്പര്യങ്ങള് സംരക്ഷിക്കുന്നു എന്ന് അവകാശപ്പെട്ടു അവരില്‍ വരേണ്യരുടെ വിഷയങ്ങളില്‍ അകപ്പെടുന്നു. ഇങ്ങനെ വലിയൊരു അടിത്തറയാണ് പാര്‍ട്ടിക്ക് നഷ്ടപ്പെടുന്നത്. സഭകളോട് അനുവര്‍ത്തിക്കേണ്ട നയം എന്താണ്, എന്താണ് സഭ, എന്തൊക്കെയാണ് അവയുടെ താല്പര്യങ്ങള് എന്നൊക്കെ ഒരു സംവാദം ഉയരണം. അതിനു സഭകളുടെ മേലധ്യക്ഷന്മാരോടല്ല പാര്‍ട്ടി സംവദിക്കേണ്ടത്; പാര്‍ട്ടിയോട് സഹകരിക്കുന്ന ക്രിസ്തീയ വിശ്വാസികളോടാണ്. സഭകലോടും വിശ്വാസികളോടും ഉള്ള നിലപാടുകളില്‍ ഉറപ്പും വ്യക്തതയും ഉണ്ടാവേണ്ടതും ആവശ്യമാണ്. അടവുനയങ്ങളേക്കാള് നിലപാടുതറ ശക്തവും വ്യക്തവും ആക്കിക്കൊണ്ട് സഭയെ സമീപിക്കുകയാണ് പാര്‍ട്ടി ചെയ്യേണ്ടത്. വിശ്വാസികളും ക്രിസ്തുവിന്റെ പ്രബോധനങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ട് ഉചിതമായി തീരുമാനങ്ങള്‍ എടുക്കണം. അപ്പോള്‍ പരസ്പരം സഹകരിക്കാവുന്ന മേഖലകള്‍ കുറേക്കൂടി തെളിഞ്ഞു വരും. ക്രിയാത്മക വിമര്‍ശനങ്ങളെ അതിന്റെ സ്പിരിറ്റില്‍ കാണാന്‍ സഭയും പാര്‍ട്ടിയും തയാറാവണം. വിമര്‍ശനങ്ങളെ സെന്‍സറിംഗ് എന്ന ഭീഷണിയുമായി പാര്‍ട്ടിയും പുറത്തു പോകൂ എന്നെ സന്ദേശവുമായി സഭയും നേരിടുന്ന അബദ്ധം ഇനി കാണിക്കരുത്. ഇരുകൂട്ടരും ആത്മാര്‍ഥമായ തെറ്റ്തിരുത്തലില് കൂടി കടന്നുപോയാല്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന 'ഞാനോ നീയോ വലുത്?' എന്ന മത്സരവും ആക്രമണവും അവസാനിപ്പിക്കാം!
-ഡാനി ഡിസൂസ
(key words: india, minority, clarity, sensoring, manifesto, vatican)